Thiruvananthapuram, Sunday 25.05.2025 Nilambur By-Election Scheduled for June 19, 2025 The upcoming by-election for the Nilambur Assembly constituency is set to be held on June 19, 2025. According to Chief Electoral Officer Rathan U Kelkar, the official notification for the by-election is scheduled to be released on May 26. Following the polling on June 19, 2025, the counting of votes is planned for June 23.
നിലമ്പൂരിലെ ചതുർഷ്കോണ പോരാട്ടം; അപ്രതീക്ഷിത നീക്കങ്ങളുമായി അൻവർ, യുഡിഎഫിൽ കലഹം?
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 17
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 13
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 11
നിർണായകമായ ആദിവാസി ഭൂമി പ്രശ്നം തഴയപ്പെടുന്നുവോ? മൂന്ന് മുന്നണികളും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നതെങ്കിലും, നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്‌നം ആർക്കും വിഷയമാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രളയം, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാന പ്രചാരണ വിഷയങ്ങൾ. എന്നാൽ, നിലമ്പൂരിലെ 20,000-ലധികം വരുന്ന ആദിവാസികളെക്കുറിച്ചോ വനാവകാശങ്ങൾക്കും ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അവർ നടത്തുന്ന സമരത്തെക്കുറിച്ചോ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെയോ, സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന്റെയോ തിരഞ്ഞെടുപ്പ് അജൻഡകളിലൊന്നും പറയുന്നില്ല . തലമുറകളായി കൃഷി ചെയ്തു ജീവിച്ചവരാണ് നിലമ്പൂരിലെ ആദിവാസി ജനത. അവരുടെ അന്യാധീനപ്പെട്ടുപോയ കൃഷി ഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് 60 ആദിവാസി കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളായി സമരമുഖത്താണ്. കൃഷി ഭൂമി തിരിച്ചുനൽകണമെന്ന 2009-ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2018 മുതൽ നിലമ്പൂരിലെ 18 ഊരുകളിലെ 200-ലേറെ ആദിവാസി കുടുംബങ്ങൾ കാട്ടിൽ സമരം നടത്തിയിരുന്നു. കൃഷിയോഗ്യമായ ഒരേക്കർഭൂമി ഓരോ കുടുംബത്തിനും നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരവേദിയിലെത്തിയതൊഴിച്ചാൽ, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുമുന്നണികളുടെയും നേതാക്കളാരും മലപ്പുറത്തെ സമരവേദിയിലെത്തിയിരുന്നില്ല. ഇത് ആദിവാസി സമരത്തോടുള്ള മുന്നണികളുടെ നയം വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 10
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടുകച്ചവടം നടക്കുന്നതായി പി.വി.അൻവർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്റെ നേതൃത്വത്തിലുള്ള ചില മന്ത്രിമാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വണ്ടി നിറയെ പണം നിലമ്പൂരിൽ എത്തിയെന്നും പണം ഒഴുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി. വഴിക്കടവിൽ മരിച്ച വിദ്യാർഥിക്ക് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുള്ള പിഡിപി പിന്തുണയെ ന്യായീകരിച്ചു . അതേസമയം, യുഡിഎഫിനുള്ള ജമാഅത്തെ ഇസ്‌ലാമി പിന്തുണയെ അദ്ദേഹം വിമർശിച്ചു . യുഡിഎഫ് വർഗീയ ശക്തികളുടെ കൂടാരമായി മാറിയെന്നും എല്ലാ വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേർന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണുള്ളതെന്നും ഗോവിന്ദൻ ആരോപിച്ചു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ നിലമ്പൂരിലും ഈ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴവിൽ സഖ്യം ഇപ്പോഴും ശക്തിയായിത്തന്നെ നിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. പിഡിപിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെയല്ല എന്ന് ഗോവിന്ദൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്‌ലാമി രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്‍ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളതെന്നും കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദുമഹാസഭ രംഗത്തെത്തി. അഖില ഭാരത ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് പിന്തുണ വ്യക്തമാക്കിയത്. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു. എൽഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും സ്വാമി ദത്താത്രേയ നിലമ്പൂരിൽ പറഞ്ഞു. പിഡിപി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ അറിയിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേരാണ് സ്വരാജിനായി പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തുന്നത്. ഉറച്ച നിലപാടുകൾ കൊണ്ടും രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും നിലമ്പൂരും കേരളവും അർഹിക്കുന്ന സ്ഥാനാർത്ഥിയാണ് സ്വരാജ് എന്ന് പലരും പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വരാജിന് ലഭിക്കുന്ന പിന്തുണ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് സ്വരാജിനോടൊപ്പമാണെന്ന് തെളിയിക്കുന്നു. സിനിമ-സീരിയൽ താരവും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടിയും സ്വരാജിന് പിന്തുണയുമായി രംഗത്തെത്തി . അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ഒരു സ്രോതസ്സ് പറയുന്നു. ഇബ്രാഹിംകുട്ടി തന്റെ നവമാധ്യമ പോസ്റ്റിൽ പറഞ്ഞത്, നാട് ആവശ്യപ്പെടുന്ന ചില നേതാക്കളുണ്ട്, ജനാധിപത്യത്തിൽ അനിവാര്യമായ സമയങ്ങളിൽ കാലം അവരെ നമുക്ക് മുന്നിൽ കൊണ്ട് നിർത്തും, അങ്ങനെ ഒരാളാണ് എം സ്വരാജ് എന്നാണ്. എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയെ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ പിന്നീട് ഈ നാടിന് ദുഖിക്കേണ്ടി വരുമെന്നും ലീഗ് അനുഭാവി കൂടിയായിരുന്ന ഇബ്രാഹിം കുട്ടി പറഞ്ഞു. തനിക്ക് നിലമ്പൂരിൽ വോട്ടില്ലെന്നും എന്നാൽ നിലമ്പൂർ കേരളത്തോടാകെ ആവശ്യപ്പെടുന്നത് സ്വരാജിനൊപ്പം നിൽക്കാനാണെന്നും മനസ്സുകൊണ്ടെങ്കിലും ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് അയാൾക്കൊപ്പം നിൽക്കേണ്ടതെന്നുമാണ് അദ്ദേഹം കുറിച്ചത്.
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 09.
വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിനാണ്. അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തിരുത്താനും യു.ഡി.എഫ് വിജയിക്കണമെന്ന് അവർ പറയുന്നു. പിഡിപി (PDP) ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ഇത് അറിയിച്ചു.
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച 15 കാരനായ അനന്തുവിന്റെ വീട്ടിൽ രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.വി. ഗോവിന്ദൻ, മുഹമ്മദ് റിയാസ്, എ. വിജയരാഘവൻ, കെ.കെ. ഷൈലജ, എംപിമാർ, എംഎൽഎമാർ, സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്ത്, എം. സ്വരാജ്, പി.വി. അൻവർ, അഡ്വ. മോഹൻ ജോർജ് തുടങ്ങിയ പ്രമുഖർ വീട്ടിലെത്തിയിരുന്നു.
�� വോട്ടർ കണക്കുകൾ നിലമ്പൂർ മണ്ഡലത്തിൽ ആകെ 2,32,384 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും 9 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നു. പുരുഷൻമാരേക്കാൾ 5403 സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്.
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 8
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 7
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 6
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 5
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 4
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 3
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 2
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടദിന വിശേഷങ്ങൾ Day 1
നിലമ്പൂരിന്റെയും മലബാറിന്റെയും വികസനത്തിന് അടിത്തറയിട്ട നിലമ്പൂർ കോവിലകം | Nilambur Kovilakam
കാട്ടിനകത്ത് ഗുഹകളിൽ താമസിക്കുന്ന വോട്ടർമാർ നിലമ്പൂരിൽ മാത്രം
വികാരാധീനനായി, വിതുമ്പി.. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിസ്സഹായനായി അൻവർ